Sunday, September 23, 2012

കര്‍ണാടകയില്‍ഉന്നത വിദ്ധ്യാഭിയാസം. കേരളീയ രക്ഷിതാക്കളുടെ ശ്രദ്ധിക്ക്.

കര്‍ണാടകയില്‍ഉന്നത വിദ്ധ്യാഭിയാസം. 
കേരളീയ രക്ഷിതാക്കളുടെ ശ്രദ്ധിക്ക്.


കര്‍ണാടകയില്‍ മംഗലാപുരം,മൈസൂര്‍,ബംഗലൂരു എന്നിവിടങ്ങളില്‍ ഉന്നത വിദ്ധ്യാഭിയാസം.  

ക൪ണാടകയിലെ പ്രൊഫഷണല്‍ കോളേജുകളില്‍ ധാരാളം മലയാളി കുട്ടികള്‍ പഠിക്കുന്നുണ്ട്. കണ്ണൂര്‍,കാസര്‍കോട്‌,കോഴിക്കോട്‌,മലപ്പുറഠ ത്രശൂര്‍
ജില്ലകളിലെ കുട്ടികളാണ് കൂടുതലും. മെഡിക്കല്‍,എന്‍ജിനീയറിംഗ്,നഴ്സിംഗ് പഠനത്തിനാണ് ഭൂരിപക്ഷവും പോകുന്നത്.അക്കൂട്ടത്തില്‍ ഗള്‍ഫു മലയാളികളുടെ കുട്ടികളും ഉള്‍പ്പെടും.കുട്ടികളെ സുരക്ഷിതമായ ഇടങ്ങളിലാണ് വിദ്യ അഭ്യസിക്കാന്‍ വിട്ടിരിക്കുനതെന്ന നിഗമാനത്തോടെ ഭൂരിഭാഗം രക്ഷിതാക്കളും ഇവിടെ ആ
ശ്വാസം കൊള്ളുകയാണ്‌..

എന്നാല്‍ കേരളത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ പഠനാതരീക്ഷമാണ് കര്ടണാടകയിലേത്.രാഷ്ട്രീയ-മത-സാംസ്കാരീകബോധമുള്ള സംഘടനകളുടെ അഭാവം കാരണം ജീര്‍ണ്ണത അല്‍പം കൂടുതലാണെന്നു പറയേണ്ടി വരും. അവിടെ സാമൂഹീക വിരുദ്ധരും അധോലോക സംഘങ്ങളും പിടിമുരുകുനുവെന്ന നടുക്കുന്ന വിവരങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളുംമറ്റും ഇന്റെര്‍നെറ്റിലൂടെ പ്രചരിക്കുന്നു.

പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പെണ്‍വാണിഭ സംഘങ്ങള്‍ക്ക് സംഘം പ്രവര്‍ത്തിക്കുന്നുണ്ടത്രേ. പോലീസും ഭരണകൂടവും അതിനു കൂട്ടുനില്‍ക്കുന്നു. അപമാനം ഭയന്ന് പലരും പുറത്തു പറയുന്നില്ലെന്നെയുള്ളൂ. എഴുതാന്‍ പറ്റാത്തവിധം കരളലിയിക്കുന്ന , ലജ്ജിപ്പിക്കുന്ന, കാഴ്ചകളാണ് കര്‍ണാടകയിലെ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അരങ്ങേറുന്നതെന്ന ഞെട്ടിക്കുന്ന സംഭവവികാസങ്ങള്‍ മലയാളികളായ രക്ഷിതാക്കള്‍ അറിഞ്ഞിട്ടും അറിയാത്തപോലെ നടിക്കുകയാണെന്ന സത്യം മറച്ചുവെക്കാനാകുമോ? ഇതില്‍ അധ്യാപകരുടെ നല്ലൊരു ശതമാനം പങ്കുടെന്നതും തള്ളിക്കളയാനാകുമോ?

മംഗലാപുരം,മൈസൂര്‍,ബംഗലൂരു എന്നിവിടങ്ങളില്‍ കവലകള്‍ തോറും പ്രൊഫഷണല്‍ കോളേജുകളുണ്ട്. അറവുശാലകളെന്നു അപഖ്യാതി നേടിയവയാണ് ഏറെയും. വലിയ പ്രലോഭനങ്ങള്‍ നല്‍കി വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന സ്ഥാപനങ്ങള്‍ ചൂഷണത്തിന്റെ ഒളിച്ചുവെച്ച ദ്രംഷ്ട്രകള്‍ പൊടുന്നനെയാണ്. വിദ്യാര്‍ത്ഥികളുടെ സംരക്ഷണം അവരുടെ അജണ്ടയിലില്ല. പിന്നെ എങ്ങനെയാണ് മക്കള്‍ സുരക്ഷിതമായി വിദ്യ അഭ്യസിക്കുന്നുടെന്ന മനസ്സമാധാനത്തോടെ രക്ഷിതാക്കള്‍ കിടന്നുറങ്ങുക?

ലോകത്തില്‍ നിര്‍മിക്ക പെടുന്ന പലതരം നീല ചിത്രങ്കളുടെയും കൂത്തരങ്ങാണ് ബംഗലൂരു അവകള്‍ പൈസ കൊടുത്ത് വാങ്ങുകയും ശേഷം തങ്ങളുടെ സഹപാഠികള്‍ ക്ക് നല്ലവിലക്ക് വില്കുകയും അത് ഫ്രീയായി മറ്റു കുട്ടികളെ കാണിച്ചു കൊടുത്ത് അവരെ യുവത്തത്തിനെ ചൂട് പിടിപ്പിച്ചു തങ്ങളുടെ സ്വന്തം ശാരീരിക ആവശ്യം നിറവേറ്റാനും സാമ്പത്തിക ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കാനും വേണ്ടി  അശ്ലീല ചിത്രങ്ങള്‍ ലാപ്ടോപ്കളിലും ടാബ്കളിലും  മൊബൈലില്‍ കുത്തിനിറച്ചു സഹപാഠികളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നതും ,നിര്‍ബന്ധിച്ചും വഴി പിഴയ്ക്കുകയും മാറ്റുള്ളവരെ പിഴപ്പിച്ചു കുടുക്കുകയുംചെയ്യുന്നു ഇവിടെ.

മയക്കുമരുന്നിന്റെ കാര്യത്തില്‍ കൊളംബിയയെ വെല്ലുന്ന തരത്തിലുള്ള മയക്കുമരുന്ന് മാഫിയകള്‍ വാഴുന്ന നഗരമായ ബംഗലൂരില്‍ നമ്മുടെ മക്കള്‍  പാന്മാസാലകള്‍ക്കും, മയക്കുമരുന്നുകള്‍ക്കും അടിമപ്പെട്ട്‌ അമ്മ-പെങ്ങമ്മാരെ പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധം അലങ്കോലപ്പെട്ടു ജീവിതം ഹോമിക്കുന്ന.

ലക്ഷങ്ങള്‍ തലവരിപ്പണം നല്‍കിയാണ് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് സീറ്റ്‌ തരപ്പെടുത്തുന്നത്.താമസിക്കാന്‍ ഹോസ്റ്റല്‍ ഏര്‍പ്പാട് ചെയ്യും.പക്ഷേ ഇവരുടെ ജീവിതം എങ്ങിനെയാണെന്ന് പലരും അന്വേഷിക്കാരെയില്ല.കുട്ടികള്‍ വഴിതെറ്റിപ്പോകുന്നുണ്ടോയെന്നു ചിന്തിക്കാറില്ല.അവധിക്കാലത്ത് വീട്ടിലെത്തുമ്പോള്‍ അവിടുത്തെ അന്തരീക്ഷം ചോദിച്ചറിയാന്‍ പോലും ശ്രദ്ധിക്കാത്ത രക്ഷിതാക്കളുമുണ്ട്.രക്ഷിതാക്കള്‍ ഗള്‍ഫില്‍ ആണെങ്കില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും.കുട്ടികള്‍ക്ക് എന്തുമാകാമെന്നായി.

ഗള്‍ഫില്‍ വിദ്യാഭ്യാസത്തിനു ഭീമമായ സംഖ്യ ചിലവഴിക്കേണ്ടി വരും.അപ്പോള്‍ പിന്നെ രക്ഷിതാക്കള്‍ കണ്ടെത്തുന്ന ഏക മാര്‍ഗമാണ്.മക്കളെ കേരളത്തിന്‌ പുറത്തു വിട്ട് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി കൊടുക്കുകയെന്നത്.പോരാത്തതിന് നല്ലൊരു സംഖ്യ പോക്കറ്റ് മണിയും എത്തിച്ചു കൊടുക്കും.മക്കള്‍ക്ക്‌ ഇതില്‍പരം എന്തുവേണം.അവര്‍ ഭൂമിയില്‍ തന്നെ സ്വര്‍ഗം പണിയും.

കര്‍ണാടകയിലെ ബംഗലൂരിനെകാലും  മറ്റു സ്ഥലങ്ങളെകാളുംവളരെ നല്ല അച്ചടക്കത്തോടെയും മറ്റും 
 
ഉന്നത പഠനം നല്‍കുന്ന അനേകം പ്രഗല്‍ഭ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്
 കേരളത്തിലും നമ്മുടെ തൊട്ടടുത്ത തമില്‍ നാട്ടിലും. 
പക്ഷേ അവിടങ്ങളില്‍ മക്കളെ പഠിപ്പിക്കാന്‍ വിടുന്നതിനു പലര്‍ക്കും താല്പര്യമില്ല. മക്കള്‍ എവിടെ പടിക്കുന്നുവെന്നു ബന്ധുമിത്രാദികള്‍ ചോദിക്കുമ്പോള്‍ എഞ്ചിനീയറിംഗിന് ബാന്ഗ്ലൂരില്‍ പഠിക്ക്കുന്നുവെന്നു അഭിമാനത്തോടെ പറയുന്നതിലാണ് പൊതുവേ എല്ലാര്‍ക്കും താല്പര്യം കാണുന്നത്. അതൊരു ക്രെഡിറ്റായി കരുതുകയാണ് ഭൂരിഭാഗം രക്ഷിതാക്കളും. ഇത്തരമൊരു ചിന്ത അല്ലെങ്കില്‍ ദുരഭിമാനം വെടിഞ്ഞിലെങ്കില്‍ മക്കളുടെ അഴിഞ്ഞാട്ടം കണ്ടു ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുന്ന സ്ഥിതിവിശേഷം സംജാതമാകും എന്നതാണ്  ഇന്നത്തെ വര്‍ത്തമാന ലോകം നമുക്ക് തരുന്ന പാഠം എന്നത് നാം ഒരുക്കലും മറക്കാതിരിക്കുക തീര്‍ച്ചയായും.

കേരളത്തില്‍ ഇപ്പോള്‍ ആത്മഹത്യ കൂടാന്‍ ഒരു പരിധി വരെയെങ്കിലും കാരണം മക്കളുടെ വഴിവിട്ട ജീവിതമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കര്‍ണാടകയില്‍ ശക്തമായ ഭരണമില്ലാത്തതും ലോകത്തിന്റെ വിവിത ഭാകങ്ങളില്‍ ന്നിന്നുള്ളവര്‍ പലാവശ്യങ്ങല്‍ക്കായി താമസിക്കുന്നതുമായതുകൊണ്ടും ഇന്റര്‍നാഷണല്‍ ഐ ടി സിറ്റി യായത്‌ കൊണ്ടും ബങ്കലൂര്‍ലോകത്തിലെ  എല്ലാ തിന്മകളുടെയും തലസ്ഥാനമായി മാറി കൊണ്ടിരിക്കുകയാണ്.   അത് കൊണ്ട് ബങ്കലൂര്‍ ഗുണ്ട  
സംഘങ്ങലുടെയും അധോലോക സംഘങ്ങലുടെയുമൊക്കെ  വലിയ മേച്ചില്‍പ്പുറങ്ങലായി മാരിയിടുണ്ട്.അവിടെ പെണ്‍വാണിഭ സംഘങ്ങള്‍ അരങ്ങു തകര്‍ക്കുകയാണ് പെണ്‍വാണിഭസംഘങ്ങള്‍ ഇവരുടെ പെണ്‍വാണിഭ വ്യവസായത്തിനു നോട്ടമിടുന്നതാകട്ടെ പ്രതെകിച്ചു കേരളത്തില്‍ നിന്നെത്തുന്ന മലയാളി  പെണ്‍കുട്ടികളെയും. ഇക്കാര്യം മനസ്സിലാക്കി രക്ഷിതാക്കള്‍ ഒരു പുനര്‍വിചിന്തനം നടത്തേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്.

ഓര്‍മിക്കാന്‍ വേണ്ടി : ഗര്‍ഭനിരോധന ഗുളികകള്‍ ഇപ്പോള്‍ ചോദിച്ചു വരുന്ന പ്രവണത സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ നിന്ന് തുടങ്ങുന്നു എന്ന് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍....!!!.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭ നിരോധന ഗുളികകള്‍ വിറ്റുപോകുന്നത് എറണാകുളത്താണ്. ഇന്ത്യയില്‍ തന്നെ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ഇത്തരം ഗുളികകളുടെ പ്രധാന മാര്‍ക്കറ്റ് കേരളം തന്നെയാണ്.

വിവിധ തരം എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് ഗുളികകളുടെ ഒട്ടനവധി പരസ്യങ്ങളാണ് ദിവസവും ദൃശ്യമാധ്യമങ്ങളിലൂടെ നമ്മളുടെ മുന്നിലെത്തുന്നത്. ഈ പരസ്യങ്ങളെല്ലാം വന്‍ ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞിട്ടുള്ളതുമാണ്. ജീവിതത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളില്‍ കാതലായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഗര്‍ഭ നിരോധന ഗുളികകളുടെ ആവശ്യക്കാര്‍ വര്‍ദ്ധിച്ചുവരുന്നുണ്ടെന്ന കാര്യം വില്‍പനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. യുവാക്കളും കൌമാരക്കാരുമാണ് ഇതിന്റെ പ്രധാന ഉപയോക്താക്കള്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭ നിരോധന ഗുളികകള്‍ വിറ്റുപോകുന്നത് എറണാകുളത്താണ്. ഇന്ത്യയില്‍ തന്നെ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ഇത്തരം ഗുളികകളുടെ പ്രധാന മാര്‍ക്കറ്റ് കേരളം തന്നെയാണ്.
 

ബഷീര്‍ കോയമ്പത്തൂര്‍

No comments:

Post a Comment